ചെങ്ങന്നൂര്‍: രണ്ടു രാപ്പകലുകളെ വര്‍ണ്ണാഭമാക്കി ചെറിയനാട് ശ്രീനീലകണ്ഠ വിദ്യാപീഠം, ഡിബിഎച്ച്എസ്എസ്സിലെയും ആറു വേദികളില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. ജില്ലയിലെ 25 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ വേദികളില്‍ മാറ്റുരയ്ക്കും.
ഉദ്ഘാടന, സമാപന പരിപാടികള്‍ ശ്രീനീലകണ്ഠ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ഡിബിഎച്ച്എസ്എസ് ഓഡിറ്റോറിയമാണ് മത്സര ഇനങ്ങളുടെ പ്രധാന വേദി. ഇന്നു രാവിലെ ഒന്‍പതിന് പഞ്ചായത്ത് ഓഫീസ് ജങ്ഷനില്‍ നിന്നും വിളംബര ഘോഷയാത്ര ആരംഭിക്കും. പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന സമിതിയംഗം കേണല്‍ മാവേലിക്കര റ്റി.ജെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ചെറിയനാട് ശ്രീനീലകണ്ഠ വിദ്യാപീഠത്തില്‍ ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് എം.എന്‍. ശശിധരന് കലാമേളയുടെ പതാക ഉയര്‍ത്തും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മമഠം ശിവബോധാനന്ദ സ്വാമികള്‍ ദീപ പ്രോജ്വലനം നിര്‍വ്വഹിക്കും.
എംഎല്‍എ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കലാമേള ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വിദ്യാനികേതന്‍ സംസ്ഥാന കാര്യദര്‍ശി സദസ്യന്‍ വി.സി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
18ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ചെറിയനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. വാസുദേവന്‍ ദീപപ്രോജ്വലനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധമ്മ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയാകും. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്, വിദ്യാനികേതന്‍ സംസ്ഥാന കാര്യകാര്യ സദസ്യ അഡ്വ. ജ്യോതിഗോപിനാഥ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. രഘുപതിപിള്ള സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: