ആലപ്പുഴ: കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ഉന്നതോദ്യോഗസ്ഥന് കുപ്രചരണം നടത്തുന്നത് വിവാദമാകുന്നു. സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ. എം. രാമനുണ്ണി തട്ടിവിട്ടത്. സഹകരണമേഖല സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ത്തല താലൂക്ക് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യം സൃഷ്ടിച്ചത് കോര്‍പറേറ്റുകളുടെയും ആഗോളമൂലധന ശക്തികളുടെയും താല്പര്യം സംരക്ഷിക്കാനാണെ ന്നും രാമനുണ്ണി കണ്ടെത്തി. പുതുതലമുറ ബാങ്കുകളുടെ ഉടമകളായ കോര്‍പറേറ്റുകള്‍ക്കു ബിസിനസ് വര്‍ധിപ്പിക്കുക ഇതിനുപിന്നിലെ പ്രാധാന ലക്ഷ്യമാണ്. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ കരകയറ്റുന്നതിനുള്ള ഗൂഢപദ്ധതിയും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് എന്‍.ആര്. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സഹകരണ മേഖല ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ നടത്തുന്ന കുപ്രചരണം പൊതുഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന ജീവനക്കാരന് ആവര്‍ത്തിക്കുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രസിഡന്റിനോ, മറ്റു സഹകരണ പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കോ രാഷ്ട്രീയ പ്രസംഗം നടത്താമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
സുപ്രീംകോടതിയും സഹകരണ മേഖലയിലെ നിയന്ത്രണങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുന്ന സഹകരണ മേഖലയിലെ ഉന്നതോദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ഇടതുവലതു മുന്നണികള്‍ നടത്തുന്ന കുപ്രചരണം പൊതുജനം വിശ്വസിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചെലവില്‍ ഉന്നതോദ്യോഗസ്ഥരെ രാഷ്ട്രീയം പറയാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: