ശബരിമല: വിശ്വ അയ്യപ്പസമ്മേളനം ഫെബുവരിയില്‍ മദ്ധ്യകേരളത്തില്‍ വിളിച്ചുചേര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിദേശമലയാളികള്‍ അടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ പമ്പാസംഗമം ജനുവരി 8ന് ഗവര്‍ണ്ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖാപിക്കണമെന്ന ആവശ്യം സംഗമത്തില്‍ ഉന്നയിക്കും. മകരവിളക്ക് ദിനമായ ജനുവരി 14ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടും. ഹൈപവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വേഗത പോരെന്നുള്ള അഭിപ്രായം അവരെ അറിയിച്ചു. അടുത്ത തീര്‍ത്ഥാടനകാലത്തിന് മുമ്പായി ഏഴ് വലിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തീരുമാനമായി.
ദേവസ്വം മെസ്സിലെ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിയെ തുടര്‍ന്ന് എല്ലാവര്ക്കും അന്നദാന മണ്ഡപത്തില്‍ ആഹാരം നല്‍കാനുള്ള ക്രമീകരണമാണ് ആലോചിക്കുന്നത്. അന്നദാനത്തിന് ഒരാള്‍ക്ക് 33 രൂപ 90 പൈസ നല്കുമ്പോള് മെസ്സില്‍ 45 രൂപയാണ് നല്‍കുന്നത്. മാളികപ്പുറത്തെ എഴുന്നള്ളത്ത് സംബന്ധിച്ച് പന്തളം കൊട്ടാരവുമായി തര്‍ക്കങ്ങളില്ലെന്നും അവരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളുവെന്നും പ്രയാര്‍ പറഞ്ഞു.
മാളികപ്പുറം ജീവിത എഴുന്നള്ളത്ത് വിവാദമാക്കുന്നത് ഭക്തരോട് കാണിക്കുന്ന അനീതിയാണ്. കൊട്ടാരവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ സേഫ്സോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: