ന്യൂദല്‍ഹി: പൂനം മഹാജനെ യുവമോര്‍ച്ച ദേശീയ അധ്യക്ഷയായി തെരഞ്ഞെടുത്തു. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നുള്ള ലോക്സഭാംഗവും അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകളുമാണ്. അനുരാഗ് താക്കൂറിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ മോര്‍ച്ച അധ്യക്ഷയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്.
കര്‍ഷക മോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി യുപിയിലെ ബദോഹിയില്‍ നിന്നുള്ള എംപി വീരേന്ദ്ര സിങ് മസ്തിനെയും പട്ടികജാതി മോര്‍ച്ച അധ്യക്ഷനായി യുപിയിലെ കൗശംബി എംപി വിനോദ് സോന്കറിനെയും നിയമിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള രാജ്യസഭാംഗം രാംവിചാര് നേതം ആണ് പട്ടികവര്‍ഗ മോര്‍ച്ച അധ്യക്ഷന്‍.
യുപിയിലെ പ്രമുഖ ബിഎസ്പി നേതാവായിരുന്ന ഘോസിയില്‍ നിന്നുള്ള മുന്‍ എംപി ധാരാസിങ് ചൗഹാനാണ് ഒബിസി മോര്‍ച്ചയുടെ പുതിയ ദേശീയ അധ്യക്ഷന്‍. അസംഘഡില്‍ വലിയ സ്വാധീനമുള്ള നേതാവായ ധാരാസിങ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യുപിയില്‍ നിന്നുള്ള നേതാക്കള്‍ക്ക് മോര്ച്ചകളില് വലിയ പ്രാതിനിധ്യമാണ് നല്‍കിയത്.
സര്‍വാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായ ഒഴിവില്‍ അസമില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി രംജീത് കുമാര്‍ ദാസിനെ നിയമിച്ചു. നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു വരികയായിരുന്നു ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: