മൂവാറ്റുപുഴ: ആദ്യത്തെ കോണ്‍ക്രീറ്റ് പാലം നവീകരണത്തില്‍ ക്രമക്കേട് നടന്നുവെന്ന ഹര്‍ജി തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്. മൂവാറ്റുപുഴ നെല്ലിക്കല്‍ എന്‍.പി.തങ്കച്ചന് നല്കിയ ഹര്ജിയിന്മേല് എറണാകുളം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കരാറുകാരന് തുകയൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കാനാണ് കോണ്‍ക്രീറ്റ് പാലം നവീകരണത്തിനായി 165 ലക്ഷം രൂപ ഭരണാനുമതി ലഭിക്കുകയും രണ്ട്തവണ ഓണ്‍ലൈന്‍വഴി ടെണ്ടര്‍വിളിച്ച് പത്മജ സ്പെഷ്യലൈറ്റ്സ് കമ്പനിയ്ക്ക് ടെണ്ടര്‍ വര്‍ക്ക് നല്‍കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ജോലികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇടയ്ക്ക് പണി മുടങ്ങുകയായിരുന്നു. പുനഃരാരംഭിച്ച പണിയില്‍ വന്‍ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: