തിരുവനന്തപുരം: തന്ത്രിമണ്ഡലം രക്ഷാധികാരി എസ്. രാധാകൃഷ്ണന് നമ്പൂതിരിയെ പൂജ തടസ്സപ്പെടുത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ തന്ത്രിമണ്ഡലം പ്രതിഷേധിച്ചു.
പരവൂര്‍ ഇന്ത്യന്‍ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ബാങ്ക് മാനേജരുടെ ക്ഷണപ്രകാരം അഖിലകേരള തന്ത്രിമണ്ഡലം രക്ഷാധികാരി മാധവപ്പള്ളി എസ്. രാധാകൃഷ്ണന് നമ്പൂതിരി പൂജചടങ്ങുകള്ക്ക് പോയിരുന്നു. പൂജ നടത്തവേ സാമൂഹ്യവിരുദ്ധരായ ഒരുകൂട്ടം ആള്ക്കാര് പൂജ തടസ്സപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് രാധാകൃഷ്ണന് നമ്പൂതിരിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഹൈന്ദവ ആചാരങ്ങള്‍ക്കും ആചാര്യന്മാര്ക്കും നേരെ നടന്ന ഇത്തരം നടപടിയില്‍ പ്രതിഷേധിച്ച് അഖിലകേരള തന്ത്രി മണ്ഡലം, യോഗക്ഷേമസഭ, ബിജെപി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പരവൂര്‍ ഠൗണില്‍ പ്രതിഷേധറാലിയും കൂട്ടധര്‍ണയും നടത്തി. ധര്‍ണ അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണന് പോറ്റി ഉദ്ഘാടനം ചെയ്തു.
ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഹൈന്ദവ ആചാര്യന്മാരും വിശ്വാസികളും ഒത്തുചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി.ആര്. നമ്പൂതിരി പറഞ്ഞു.
നീലമന വൈകുണ്ഠം ഗോവിന്ദന്‍നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണുനമ്പൂതിരി, ഖജാന്‍ജി പാല്‍കുളങ്ങര ഗണപതിപോറ്റി, വാമനന് നമ്പൂതിരി, സംസ്ഥാന സമിതിയംഗങ്ങളായ പി.എം. വിഷ്ണുനമ്പൂതിരി, വി.എസ്.ഉണ്ണികൃഷ്ണന്‍നമ്പൂതിരി, വി. കൃഷ്ണകുമാര്‍, ഐടി സെക്രട്ടറി സുഭാഷ് നമ്പൂതിരി, കൊല്ലം ജില്ലാ സെക്രട്ടറി എം. നാരായണന് നമ്പൂതിരി, നിര്‍വാഹകസമിതി അംഗം ഈശ്വരന് നമ്പൂതിരി, ബിജെപി ചാത്തന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പരവൂര്‍ സുനില്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കിഴക്കനേല സുധാകരന്, പരവൂര്‍ ജഗദീഷ്, ശ്രീനാഗേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: