തിരുവനന്തപുരം: ഓട്ടോറിക്ഷാ തൊഴിലാളികളെ രണ്ടാനിര പൗരന്മാരായി കാണരുതെന്ന് ഓട്ടോറിക്ഷാ മസ്ദൂര്‍സംഘം സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്കുമാര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്സംഘിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വയം തൊഴില്‍ ചെയ്ത് സമൂഹത്തിന് മാതൃക കാട്ടുന്നു. എന്നാല്‍ ഓട്ടോ റിക്ഷാ തൊഴിലാളികളെ നിരന്തരം ക്രൂശിക്കുന്ന നിലപാടാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇന്‍ഷ്വറന്‍സ് പ്രീമിയം അടിക്കടി ഉയര്‍ത്തുന്നു. തൊഴിലാളികള്‍ക്ക് ഇഎസ്ഐ നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല.
കുറ്റവാളികളെ പോലെ തൊഴിലാളികളെ പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ മാറ്റണമെന്നും ജ്യോതിഷ്കുമാര്‍ ആവശ്യപ്പെട്ടു. യൂണിയന് ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താന്നിവിള സതി, ജി.എസ്. ബാബു, തമ്പാനൂര്‍ സതീഷ്, നെയ്യാറ്റിന്‍കര അജി, കഴക്കൂട്ടം ഉണ്ണികൃഷ്ണന്, സുനില്‍, ജയശങ്കര്‍, രാജശേഖരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: