തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എഴുപത്തി അഞ്ച് ശതമാനം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കി. കെടിഡിഎഫ്സി 45 കോടി വായ്പ നല്‍കിയതിനെ തുടര്‍ന്നാണ് ശമ്പളവും പെന്‍ഷനും ഭാഗികമായി നല്കി തുടങ്ങിയത്.
എം പാനല്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതിന് 63 കോടി രൂപയാണ് വേണ്ടത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാനാവുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ട ആറു ശതമാനം ഡിഎ നല്‍കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചു.
കാനറ ബാങ്കില്‍ നിന്നാണ് ഇത്തവണ ശമ്പളത്തിനായി വായ്പക്ക് അപേക്ഷ നല്‍കിയത്. ഒരു തവണ പണയപ്പെടുത്തിയ ഡിപ്പോആയിരുന്നു വീണ്ടും പണയവസ്തുവായി നല്‍കിയത്. ബാങ്ക് അധികൃതര്‍ വായ്പ നിരസിച്ചതോടെ ശമ്പളപ്രതിസന്ധി രൂക്ഷമാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് കെടിഎഫ്സി യില്‍ നിന്നും വായ്പ നല്കാന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംപ്ലോയിസ് സംഘ് നടത്തിവരുന്ന സത്യാഗ്രഹ സമരം തുടരുകയാണ്.
മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയാലെ സമരം അവസാനിപ്പിക്കൂവെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: