കൊച്ചി: ജിഷവധവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് മഹിള ഐക്യവേദി സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത ജിഷയുടെ അമ്മ രാജേശ്വരിയുെട നടപടി ആശങ്കാജനകമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
വിചിത്രമായ കഥകളാണ് ജിഷ വധവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ ഉയര്‍ന്നുവന്നത്.
കൊലപാതകത്തില്‍ ഒന്നിലധികം പ്രതികള്‍ ഉള്ളതായി പറഞ്ഞ പോലീസ് പിന്നീട് അനേഷണം ഒരാളിലേക്ക് മാത്രം ഒതുക്കി. അന്വേഷണം തൃപ്തികരമല്ലെന്ന് അമ്മ രാജേശ്വരി ആരോപണമുന്നയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നുള്ള ജിഷയുടെ അച്ഛന്റെ ആവശ്യത്തെ അമ്മ രാജേശ്വരി എതിര്‍ക്കുന്നതില്‍ ബാഹ്യമായ ഇടപെടലുകള്‍ ഉള്ളതായി സംശയിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റി, യഥാര്‍ത്ഥ പ്രതികളെയും അതിനു പ്രേരണ നല്കിയ ബാഹ്യശക്തികളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരും കോടതിയും തയ്യാറാകണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ നിഷ അധ്യക്ഷത വഹിച്ചു. ഷീജ ബിജു, ബിന്ദു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: