തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ വിതരണം സമ്പൂര്‍ണമായി തകര്‍ത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സിമിതി അംഗം വി. മുരളീധരന്.
റേഷന്‍ വിതരണം നടത്താതെ പാവപ്പെട്ട ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. റേഷന്‍ വിതരണം തകിടംമറിയുകയും ഈ മാസം ഒരുമണി അരിപോലും വിതരണം ചെയ്യാനാകാത്ത അവസ്ഥ സംജാതമായിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സംഗരായി ഇരിക്കുകയാണ് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്ന് മുരളീധരന് പ്പസ്താവനയില് ആവശ്യപ്പെട്ടു.
കേരളത്തിന് അനുവദിക്കേണ്ട ഭക്ഷ്യധാന്യ വിഹിതം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. ഇവയെല്ലാം ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഗോഡൗണുകളില്‍ എത്തിയിട്ടുമുണ്ട്. പക്ഷേ കയറ്റിറക്ക് തര്‍ക്കം മൂലമാണ് വിതരണം തടസപ്പെട്ടിരിക്കുന്നത്. അട്ടിക്കൂലി വര്‍ധന ആവശ്യപ്പെട്ട് സിഐടിയു. എഐടിയുസി യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ സമരം നടത്തുകയാണ്.
ഭരണപക്ഷ തൊഴിലാളി സംഘടകളെ നിലയ്ക്കുനിര്ത്തി സമരം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് റേഷന്‍ എത്തിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഈ ചുമതലപോലും നിറവേറ്റുന്നതില്‍ പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന ഈ നിലപാടിനെതിരേ ക്രിയാത്മകമായി പ്രതികരിക്കാന്‍ പോലും യുഡിഎഫിനു കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: