ചെന്നൈ: ശശികല നടരാജനെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കുന്നതിന് എതിരെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എംപി ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ജയലളിതയുടെ തോഴിയായിരുന്ന അവര്‍ക്ക് എതിരെ പുഷ്പ ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു.ശശികല ജയയെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പുഷ്പയുടെ ആരോപണം. പാര്‍ട്ടിയില്‍ ഒരിടത്തും അവരുടെ പേര് ജയലളിത സൂചിപ്പിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നത് തടയണം. അവര്‍ ഹര്‍ജിയില്‍ പറയുന്നു. അവര്‍ക്ക് ജയ ഒരു കൗണ്‍സിലര്‍ പദവി പോലും നല്‍കിയിരുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ ജീവിതം പറ്റില്ലെന്നാണ് ജയ കരുതിയിരുന്നത് എന്നാണ് ഇതിനര്‍ഥം.
തന്നെ വധിക്കാന്‍ ശ്രമിച്ചതിന് ഒരിക്കല്‍ ജയലളിത അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതുമാണ്. പുഷ്പ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് കെ. കല്യാണസുന്ദരം എഐഎഡിഎംകെക്കും ശശികലക്കും നോട്ടീസ് അയച്ചു. കേസില്‍ ഈ മാസം 21ന് വാദം കേള്‍ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: