ബെര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് പന്ത്രണ്ട് വയസുകാരന്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന് പിടിയിലായത്. എന്നാല്‍ പ്രായം കണക്കെടുത്ത് കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല.
ക്രിസ്മസിനോടനുബന്ധിച്ച് ഭീകരാക്രമണം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. നവംബര്‍ 26ന് ലുഡ്വിഗ്ഷഫെന് പ്രദേശത്തെ ക്രിസ്മസ് മാര്‍ക്കറ്റും ഡിസംബര്‍ അഞ്ചിന് സമീപമുള്ള സിറ്റി ഹാളും ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സിറ്റി ഹാളിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കൗമാരക്കാരനെ കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ കൗമാരക്കാരനു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: