ചെങ്ങന്നൂര്‍: കോഴയും പോര്‍വിളികളും വിധി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും അധ്യാപക സംഘടനകള്‍ തമ്മിലുള്ള പോരും അവ്യവസ്ഥയും നിഴലിച്ചു നില്ക്കുന്ന ഇതര സ്കൂള്‍ കലോത്സവങ്ങള്‍ക്ക് മാതൃകയായി ഭാരതീയ വിദ്യോനികേതന് ജില്ലാ കലോത്സവം.
ചിട്ടയായും അച്ചടക്കത്തോടെയും പരിപാടികള്‍ നടക്കുന്നു. ശ്രീ നീലകണ്ഠ വിദ്യാപീഠം, ഡിബിഎച്ച്എസ്എസ് ചെറിയനാട് സ്കൂളുകളില്‍ തയ്യാറാക്കിയിരിക്കുന്ന ആറു വേദികളിലാണ് പരിപാടികള്‍ നടക്കുന്നത്. ഓരോ വേദികളിലും നിശ്ചയിച്ച അധ്യാപകര്‍, മാതൃസമിതി, ക്ഷേമസമിതി, സംഘാടകസമിതി, മാതൃഭാരതി എന്നിവര്‍ കൃത്യതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മത്സരത്തേക്കാള്‍ ഉപരി കലയെ വളര്‍ത്തുന്നതിനുള്ള മാര്‍ഗമായി വിദ്യാനികേതന്‍ കലോത്സവത്തെ കാണുന്നു. ഇവിടെ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും തമ്മില്‍ മത്സരമില്ല, പോര്‍വിളികളില്ല. സാഹോദര്യ ബന്ധം മാത്രം. പരിപാടികാണാന്‍ എത്തിയവരും സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു. കലോത്സവ വേദികള്‍ കലാപ വേദികളായി മാറുമ്പോള്‍ ഭാരതീയ വിദ്യാനികേതന്‍ കലോത്സവങ്ങള്‍ മാതൃകാപരമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: