ന്യൂദല്‍ഹി: രണ്ട് ലക്ഷത്തിന് മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിക്കും. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളപ്പണം വെളുപ്പിച്ചതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണിത്.
രണ്ടര ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നിക്ഷേപ വിവരങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കാരെ സഹായിക്കാന്‍ ബാങ്ക് സംവിധാനം ഉപയോഗിച്ചോയെന്നും പരിശോധിക്കും. നിക്ഷേപം തീരെയില്ലാതിരുന്ന പല അക്കൗണ്ടുകളിലും നോട്ട് നിരോധനത്തിന് ശേഷം കോടികളുടെ പണമെത്തിയതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: