ആലപ്പുഴ: കാര്‍ഷിക രംഗത്ത് സമഗ്രവും പുത്തന്‍ പരീക്ഷണവുമായി കര്‍ഷകമോര്‍ച്ച കര്‍ഷകരിലേക്ക് ഇറങ്ങുന്നു. ജില്ലയില്‍ കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പുത്തന്‍ കൃഷിരീതികള്‍ അവലംബിച്ച് തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിയിറക്കുക എന്നതാണ്ആദ്യ പടി. ഇതിന്റെ ഭാഗമായി ജില്ലയില്‍ 200 കേന്ദ്രങ്ങളില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും. പത്തും മുതല്‍ 20 പേരുവരെ അംഗങ്ങളാകുന്ന സമിതികളാണ് രൂപീകരിക്കുക.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, നാടിന്റെ തനതു കാര്‍ഷിക സംസ്കാരം ഉയര്‍ത്തിപ്പിടിക്കുക, കാര്‍ഷിക പുരോഗതിയിലേക്ക് ഗ്രാമങ്ങളെ എത്തിക്കുക എന്നിവയാണ് പദ്ധതിയിലൂടെ കര്‍ഷകമോര്‍ച്ച ലക്ഷ്യമിടുന്നത്. കാര്‍ഷിക സെമിനാറുകളും കൃഷി പരിശീലന ക്ലാസുകളും സംഘിപ്പിക്കും. മികച്ച സമിതികളെ പ്രോത്സാഹിപ്പിക്കാനായി അവാര്‍ഡുകലും നല്‍കും. ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി സി. ദേവാനന്ദ്, വൈസ് പ്രസിഡന്റ് എന്‍. ബാബു, സെക്രട്ടറിമാരായ എസ്. ശ്രീകുമാര്‍, സി.മോഹനചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: