വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 80 വയസ് പൂര്‍ത്തിയായി. ആഘോഷങ്ങളില്ലാതെയാണ് എണ്‍പതിന്റെ നിറവ്. രാവിലെ കര്‍ദിനാള്‍മാരുമൊത്തു പൗളിന് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. പിന്നീടു മെഡിറ്ററേനിയനിലെ ദ്വീപരാജ്യമായ മാള്‍ട്ടയുടെ പ്രസിഡന്റ് മേരീ ലൂയിസ് പ്രെകയുമായി കൂടിക്കാഴ്ച. അതിനുശേഷം വത്തിക്കാനിലെ ഒരു കാര്യാലയ മേധാവിയുമായി ചര്‍ച്ച.
ഇതു നാലാം തവണയാണു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിക്കുന്നത്. 2013 മാര്‍ച്ചിലാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നു മുതല്‍ താമസം ദോമൂസ് സാങ്തേ മാര്‍ത്തേ എന്ന ഹോസ്റ്റലിലാണ്.
എണ്‍പത് വയസ് പൂര്‍ത്തിയായാല്‍ പോപ്പുമാര്‍ക്ക് സ്ഥാനം ഒഴിയാവുന്നതാണ്. മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമാന് ഈ കീഴ്വഴക്കം പാലിച്ചിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ ശേഷവും ഇദ്ദേഹം വത്തിക്കാനില്‍ തന്നെയാണ് താമസിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കീഴ്വഴക്കം പിന്തുടരില്ലെന്നാണ് സൂചന.
മുതിര്‍ന്ന പുരോഹിതന്മാര്ക്ക് എണ്‍പത് വയസ് വരെ മാത്രമേ ഔദ്യോഗിക പദവി വഹിക്കാനാകൂ. എന്നാല്‍ പോപ്പുമാരുടെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: