തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനം മരവിപ്പിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്കി. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം എടുക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം പിജി ഡോക്ടര്‍മാര്‍ ചെയ്യണമെന്ന ഉത്തരവ് ഫെബ്രുവരിയിലാണു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷമായിരുന്നു ഇത്.
തീരുമാനം പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സമരം മുന്നോട്ട് പോവുകയാണെങ്കില്‍ അത്യാഹിത വിഭഗത്തിന്റെയും ഓപ്പറേഷന് തിയേറ്ററുകളുടെയും പ്രവര്‍ത്തനം താളംതെറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: