പാറ്റ്ന: സന്നദ്ധ സംഘടന ഏകതാ പരിഷത്ത് നടത്തിയ യാത്രയില്‍ പങ്കെടുത്ത 11 ഫ്രഞ്ച് പൗരന്മാരെ ബിഹാര്‍ സര്‍ക്കാര്‍ തിരിച്ചയച്ചു. ഇവരില്‍ ആറു പേര് സ്ത്രീകളാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു നടപടി.
യാത്രയ്ക്കു പിന്തുണ നല്കാന് ഫ്രാന്‍സില്‍ നിന്നെത്തിയ കര്‍ഷകരായിരുന്നു ഇവര്‍. രാഷ്ട്രീയ സമരങ്ങളില്‍ വിദേശികള്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇതു രാജ്യത്തെ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പാറ്റ്നയില്‍ എത്തിച്ച വിദേശികളെ വിമാനമാര്‍ഗം ദല്‍ഹിയിലേക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം സംഘടനയുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഏകതാ പരിഷത്ത് ആരോപിച്ചു. മലയാളി പി.വി. രാജഗോപാല്‍ നേതൃത്വം നല്കുന്ന സംഘടനയാണ് ഏകതാ പരിഷത്ത്.
2011 ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്നാണു രാജ്യത്തെ ഭൂസമരങ്ങളെ സമന്വയിപ്പിക്കുന്ന യാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: