ന്യൂദല്‍ഹി: കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള അവസാന അവസരമായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് തുടക്കം. മാര്‍ച്ച് 31 വരെയാണ് വെളിപ്പെടുത്താനാവുക. അമ്പത് ശതമാനം നികുതിയടക്കണം. വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനമാണ് നികുതി. നികുതിത്തുകയുടെ 33 ശതമാനം സര്‍ച്ചാര്‍ജ്ജ്. വെളിപ്പെടുത്തുന്ന തുകയുടെ 10 ശതമാനം പിഴ. ആകെ തുകയുടെ 49.90 ശതമാനം സര്‍ക്കാരിലേക്ക് പോകും.
വെളിപ്പെടുത്തുന്ന അനധികൃത സമ്പാദ്യത്തിന്റെ 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് പിന്‍വലിക്കാനുമാകില്ല. പലിശ രഹിത സ്ഥിര നിക്ഷേപമായി നാലുവര്‍ഷത്തേക്ക് ഈ തുക സര്‍ക്കാരിലേക്ക് നിക്ഷേപിക്കണം. സ്വത്ത് വെളിപ്പെടുത്താതെ കള്ളപ്പണ പരിശോധനയില്‍ പിടികൂടിയാല്‍ 85 ശതമാനം വരെ പിഴയീടാക്കും. മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: