ബംഗളൂരു: നോര്‍ത്ത് ബംഗളൂരുവില്‍ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു. കനകപുര സ്വദേശിനി ജ്യോതി കുമാരിയാണ് (25) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം.
ഇവര്‍ ജോലി സ്ഥലത്തേക്ക് റോഡ് മുറിച്ചുകടന്നു പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ജ്യോതിലക്ഷ്മി നടന്നുപോകുമ്പോള്‍ ഒരു യുവാവ് സമീപത്തേക്കുവന്ന് അക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ ജ്യോതിലക്ഷ്മി തള്ളിമാറ്റി. നിലത്തുവീണ യുവാവ് ചാടിയെണീറ്റ് കത്തിയെടുത്ത് ജ്യോതിലക്ഷ്മിയുടെ കഴുത്തില്‍ വെട്ടിവീഴ്ത്തിയ ശേഷം ഓടിമറയുകയായിരുന്നു.
മൃതപ്രായമായ ജ്യോതിലക്ഷ്മിയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. മുന്‍ വൈരാഗ്യത്താല്‍ കൊല നടത്തിയതാവാമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: