അടിമാലി: സാമ്പത്തികമായി ഉന്നത സ്ഥാനങ്ങളിലല്ലെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ സാധാരണക്കാര്‍ക്ക് മാലിന്യ ശേഖരണത്തിന് തങ്ങളുടേതായ ചെറുപദ്ധതികളുണ്ട്. ഇതിലൊന്നാണ് മാലിന്യം അതിന്റെ ഉറവിടത്തില്‍ തെന്ന ശേഖരിക്കുന്നത്.
സമീപപഞ്ചായത്തുകളിലെല്ലാം മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് മുതല്‍ മുടക്കില്ലാത്ത ശൈലിയുമായി ഇവിടം വ്യത്യസ്ഥമാകുന്നത്.
മൂന്നാറിലെ എസ്റ്റേററ് മേഖലകളിലെ ഓഫീസുകള്‍, ലയങ്ങള്‍, കടകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളൊത്ത്ചേരുന്ന മേഖലകളിലെല്ലാം പ്ളാസ്റ്റിക്കൂടുകളും, ചാക്കുകളും മാലിന്യം നിക്ഷേപിക്കാന്‍ തക്കവണ്ണം സ്ഥാപിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. പ്രാദേശികമായിട്ടുള്ള വിവിധതരം മാലിന്യങ്ങള്‍ ഈ സംവിധാനത്തില്‍ തന്നെ നിക്ഷേപിയ്ക്കപ്പെടുന്നതിനാല് പരിസരപ്രദേശങ്ങള്‍ സദാസമയവും വൃത്തിയായിരിക്കും. ഇതുമൂലം പഞ്ചായത്തിന്റെ അധിക ജോലിയ്ക്കും ആശ്വസമാകുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമമാണ് മൂന്നാര്‍.
കൂടുതലും തമിഴ് ആധിപത്യമുള്ള മേഖല. മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് മിക്കയിടങ്ങളിലും ശേഖരിക്കുന്നത്. ജനങ്ങളും ടൂറിസ്ററ്കളും ഇതില്‍ പൂര്‍ണമായി സഹകരിക്കുന്നു എന്നതും പദ്ധതി വിജയിക്കാന്‍ കാരണമാാ
യിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പിന്നീട് കത്തിച്ച് കളയുകയോ മറ്റ് അസൗകര്യമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുകയോ ആണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: