തൊടുപുഴ: കുടുംബ വഴക്കിനിടെ കിണറ്റില്‍ച്ചാടിയ ഭാര്യയെ രക്ഷിക്കാനായി ഭര്‍ത്താവ് പുറകെ ചാടി. കിണറ്റില്‍ക്കുടുങ്ങിയ ഇരുവരേയും തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി രക്ഷപെടുത്തി.
ശനിയാഴ്ച രാത്രി 9.45 ഓടെ കുമാരമംഗലം പഞ്ചായത്തിലാണ് സംഭവം. ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെ ഭാര്യ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ട് ഭര്‍ത്താവും പുറകെ എടുത്ത് ചാടി. സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുന്നത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇരുവരേയും നെറ്റ് ഉപയോഗിച്ച് കിണറ്റില്‍ നിന്നു കയറ്റുകയായിരുന്നു.
കിണറ്റില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. ഇരുവരും കിണറ്റിന്റെ വശത്ത് പിടിച്ച് നിന്നതിനാലാണ് രക്ഷപെടാന്‍ സാധിച്ചത്. കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് ഇരുവരെയും രക്ഷിക്കാനായതെന്നും ഭാര്യ അവശനിലയിലയിലായിരുന്നെന്നും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ പറഞ്ഞു.
കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിന്നീട് വിട്ടയച്ചു.
തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. ചാര്‍ജ് ഓഫീസര്‍ ബെല്‍ജി വര്‍ഗ്ഗീസ്, ലീഡിങ് ഫയര്മാന് അലിയാര്, മണി, പ്രശാന്ത്, കബീര്‍, ജിനേഷ്, സണ്ണി തോമസ്, മാത്യു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: