കുമളി: ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താത്കാലികമായി തയ്യാറാക്കിയ വാഹന പാര്‍ക്കിങ് ഗ്രൗണ്ട് എപ്പോഴും കാലി. അതേസമയം കുമളി ടൗണിലെ ദേശീയ പാതയോരം ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും ഗതാഗത തടസത്താല്‍ വീര്‍പ്പുമുട്ടുന്നു. കുമളി ഗ്രാമ പഞ്ചായത്ത് ശബരിമല സീസണോട് അനുബന്ധിച്ച് കുളത്തു പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താത്കാലികമായി ക്രമീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ട് ഭൂരിഭാഗം സമയവും വാഹനങ്ങള്‍ കയറാതെ കാലിയായി കിടക്കുന്നു.
ചെറിയ തോതില്‍ ഫീസ് ഈടാക്കി കൊണ്ട് പഞ്ചായത്ത് ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങളെ കയറ്റാന്‍ ട്രാഫിക് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലനാണ് പഞ്ചായത്ത് അധികൃതരുടെ വാദം. അതേസമയം കൃത്യമായ പാര്‍ക്കിങ് നിരക്ക് സൂചിപ്പിക്കാത്തതിനാല്‍ സ്വാമി ഭക്തരെ നിര്‍ബന്ധിച്ച് പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറ്റിവിടാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.
ശബരിമല സീസണോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന താത്കാലിക സ്പൈസസ് വ്യാപാരികളുടെ ഇടനിലക്കാര്‍ സ്വാധീനിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സ്വാമിമാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിക്കുകയും കച്ചവടശേഷം ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങളെ പോലീസ് ഉദ്യോഗസ്ഥര്‍ കാത്തിരുന്ന് പിടിക്കൂടി പെറ്റി കേസ് എടുക്കുന്നതായും ആണ് അന്യസംസ്ഥന സ്വാമിമാരുടെ പരാതി.
ഏറ്റവും അടിയന്തിരമായി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളും, ബിജെപി പഞ്ചായത്ത് കമ്മിറ്റിയും അധികൃത
രോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: