മട്ടാഞ്ചേരി: കൊച്ചി മുസരിസ് ബിനാലേ ,കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലേക്ക് മയക്ക് മരുന്നുകള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. കെറ്റാമിന്‍ മുതല്‍ കഞ്ചാവ് വരെ ഫോര്‍ട്ടുകൊച്ചിയില്‍ സുലഭമായിരിക്കയാണ്. വിദേശികള്‍ അടക്കമുള്ള സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് മയക്കുമരുന്നു മാഫിയകള്‍ രംഗത്തെത്തിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ കഞ്ചാവ് വില്പനയില് ശ്രദ്ധ ചെലുത്തുമ്പോള്‍ വന്‍കിടക്കാര്‍ കാറുകളിലെത്തിയാണ് മുന്തിയ തരം മയക്ക് മരുന്നുകളുടെ കച്ചവടം പൊടിപൊടിക്കുന്നത്. ഒഴിഞ്ഞ പറമ്പുകള്‍ക്ക് സമീപം കാറുകള്‍ ഇട്ടാണ് വില കൂടിയ മയക്ക് മരുന്നുകളുടെ കച്ചവടം .നടക്കുന്നതെന്നാണ് സുചനകള്‍ ‘ രാത്രി കാലങ്ങളില്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറം ,കമാല കടവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും മയ്ക്ക് മരുന്നു വില്‍പ്പന നടക്കുന്നുണ്ട്. കടപ്പുറത്ത് രാത്രി കാലത്ത് കാര്യമായ വെളിച്ചം ഇല്ലാത്തതും ഈ സംഘങ്ങള്‍ക്ക് ഇടപാടിന് ഗുണകരമാകുന്നതായി് പറയപ്പെടുന്നു.. ചില ഹോം സ്റ്റേകളിലും മയക്കുമരുന്നു വിപണനം നടക്കുന്നതായി സൂചനയുണ്ട്. പോലീസ് സംവിധാനം കാര്യക്ഷമമല്ലായെന്നാണ് പൊതുവെ ഉയരുന്ന ആരോപണം.
ഫോര്‍ട്ടുകൊച്ചിയിലെ ഉത്സവാലോഷങ്ങള് കണക്കിലെടുത്ത് എക്സൈസ് പട്രോളിംഗ് ശക്തമാക്കിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.അനധികൃത മദ്യ മയക്ക് മരുന്നു നിര്‍മ്മാണവും,വില്‍പ്പനയും, വ്യാപനവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള കൊച്ചി നിയമസഭാ മണ്ഡലതല ജനകീയ കമ്മിറ്റിയുടെ യോഗം കെ.ജെ. മാക്സി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ കൂടുതല്‍ എക്സൈസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തി പട്രോളിംഗും ,മറൈന്‍ എന്ഫോഴ്സ്മെന്റുമായി ചേര്‍ന്ന് തീരങ്ങളില്‍ പരിശോധന നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: