ബെംഗളൂരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബംഗളൂരു സ്വദേശിയെ ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് അബ്ദുള്‍ അബീദ് ഖാനെയാണ് (23) അറസ്റ്റ് ചെയ്തത്.
ഐഎസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജ പേരില്‍ ഇയാള്‍ കുളുവില്‍ താമസിക്കുകയായിരുന്നുവെന്ന് ഡിജിപി സഞ്ജയ്കുമാര്‍ പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയിലേയും ദേശീയ അന്വേഷണ ഏജന്‍സിയിലേയും ഉദ്യോഗസ്ഥര്‍ ഖാനെ ചോദ്യം ചെയ്തെങ്കിലും ഐഎസ് ബന്ധം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ഖാന് ഐഎസിനോട് അനുഭാവമുണ്ടെന്ന് മനസിലായെന്ന് പോലീസ് പറഞ്ഞു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ ഭാഗമാണിയാള് എന്നാണ് പോലീസിന്റെ സംശയം. അടുത്തിടെ ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ രാജ്യവ്യാപകമായി അന്വേഷണം നടത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: