ന്യൂദല്‍ഹി: കരസേന മേധാവി നിയമനം രാഷ്ട്രീയ വിവാദമാക്കിയ കോണ്‍ഗ്രസ്സിനെതിരെ ബിജെപി. ഇത്തരം ആരോപണങ്ങള്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുമെന്ന് വക്താവ് ജി. വി. എല്‍. നരസിംഹ റാവു ചൂണ്ടിക്കാട്ടി.
രാജ്യസ്നേഹമുള്ളവര്‍ നിയമനം വിവാദമാക്കില്ല. രാഷ്ട്രീയ പോരിലേക്ക് സൈന്യത്തെ വലിച്ചിഴക്കുന്നത് അപലപനീയമാണ്. അദ്ദേഹം വ്യക്തമാക്കി.
സൈനിക മേധാവിയെ തീരുമാനിക്കാന്‍ നമ്പര്‍ 10 ജനപഥില്‍ നിന്നുള്ള അനുവാദം ആവശ്യമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഭരണം നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
ഭീകരതയാണ് നിലവിലെ പ്രധാന വിഷയമെന്നും ഇതിനനുസരിച്ച് അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥനെയാണ് മേധാവിയാക്കിയതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: