മഥുര: ഉത്തര്‍പ്രദേശ് മഥുരയിലെ ആശുപത്രിയില്‍ നിന്നും മൂന്നു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാമകൃഷ്ണ മിഷന് ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെത്തിയ സ്ത്രീ മാതാപിതാക്കളെ കബളിപ്പിച്ച് നവജാത ശിശുവുമായി കടന്നുകളയുകയായിരുന്നു. കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോവുന്ന ചിത്രങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് സ്ത്രീയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ അറിയിച്ചു.
ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് പോലീസ് സംഘങ്ങളെ നിയോഗിച്ചതായും എസ്പി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ജൂലൈയില്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടു പോയിരുന്നു. ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിരുന്ന ശിശുവിനെ സ്കാര്‍ഫ് കൊണ്ട് മുഖംമറച്ച സ്ത്രീ എടുത്തുകൊണ്ട് പോവുകയായിരുന്നു.
ഒക്ടോബറില്‍ മൂന്നു ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയേയും അജ്ഞാത സത്രീ തട്ടിക്കൊണ്ട് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: