ന്യൂദല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ അധികാര കാലാവധി ജൂലൈ മാസത്തില്‍ അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരുതന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു രാഷ്ട്രീയ മുന്നണിയുടേയും ഭാഗമല്ലെന്നതും അബ്ദുള്‍ കലാമിന് നേട്ടമായിരിക്കുകയാണ്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എത്രയും വേഗം വ്യക്തത കൈവരിക്കണമെന്നും അടുത്ത രാഷ്ട്രപതി രാഷ്ട്രീയ ചായ്വുള്ള വ്യക്തിയായിരിക്കരുതെന്നും യുപിഎ ഘടകകക്ഷി കൂടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. യുപിഎ മുന്നണിയും പ്രധാന പ്രതിപക്ഷമായ എന്‍ഡിഎയും ഇക്കാര്യത്തില്‍ സമവായത്തിലെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ത്ഥി രാഷ്ട്രീയ ചായ്വില്ലാത്ത വ്യക്തിയാണെങ്കില്‍ പൂര്‍ണമായും പിന്തുണയ്ക്കാന്‍ തയ്യാറാണന്നും ശരദ് പവാര്‍ വ്യക്തമാക്കി.
മറ്റു ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും കലാമിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കുന്ന നിലപാടുതന്നെയാണ് ബിജെപിയും സ്വീകരിക്കുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട വ്യക്തിയോ രാഷ്ട്രീയ ചായ്വ് ഇല്ലാത്ത വ്യക്തിയോ ആകട്ടെ, പക്ഷെ തെരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്കാണ്. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാധ്യത ഉണ്ടായിരിക്കരുത്. ഭരണഘടനയ്ക്ക് വിധേയനായി രാഷ്ട്രതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കണം, ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കഴിഞ്ഞതവണ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനാണ് യുപിഎ മുന്നണിയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രണബ് മുഖര്‍ജി, മുലായം സിംഗ്, ഗോപാല്‍ ഗാന്ധി, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടേതാണ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റു പേരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: