കാരക്കാസ്: നോട്ട് അസാധുവാക്കാനുള്ള തീരുമാനം വെനിസ്വേല മരവിപ്പിച്ചു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് തീരുമാനത്തില്‍ നിന്ന് വെനിസ്വേല പിന്മാറിയത്.
നോട്ട് പിന്‍വലിച്ചതോടെ ജനങ്ങള്‍ കടകളും ഹോട്ടലുകളും കൊള്ളയടിക്കാന്‍ തുടങ്ങി. ഇതിലൂടെ പലയിടങ്ങളിലും കലാപങ്ങളുമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് സമാനമായി വെനിസ്വേല അവരുടെ 100 ബൊളിവര്‍ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ജനുവരി 2 വരെ താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
അന്താരാഷ്ട്ര അട്ടിമറി നടന്നതിനാലാണ് അസാധു നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ എത്തിക്കാന്‍ കഴിയാതെ പോയതെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: