ശബരിമല: 22 വര്‍ഷമായി തുടര്‍ന്നുവരുന്ന ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി മണര്‍കാട് സംഘം ഭഗവാന് പണക്കിഴി സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് 49 അംഗ സംഘം ശബരിമലയിലെത്തിയത്.
എല്ലാ വര്‍ഷവും ധനുമാസം മൂന്നിനാണ് കാണിക്ക സമര്‍പ്പണം നടക്കുന്നത്. പെരിയസ്വാമി രവി മനോഹര്‍, രാജപ്പന് എന്നിവരുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദ്ദേശത്തിലുമാണ് സംഘം ഇത്തവണ എത്തിയത്.
ധനുമാസം ഒന്നിന് മണര്‍കാട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കിയാണ് സംഘം യാത്ര പുറപ്പെട്ടത്. വിവിധയിടങ്ങളില്‍ ഭജന സമര്‍പ്പിച്ചാണ് സംഘം സന്നിധാനത്ത് എത്തിയത്. 22 വര്‍ഷം മുമ്പ് 11 പേരടങ്ങിയ മണര്‍കാട് സംഘം ആദ്യമായി മലചവിട്ടുമ്പോള്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ ഇപ്പോഴും സംഘത്തിലുണ്ട്. രാജപ്പന്, ശശീന്ദ്രന്, പ്രകാശ് കുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ്.
പെരിയ സ്വാമി രവി മനോഹറാണ് പണക്കിഴി സമര്‍പ്പിച്ചത്. പരമ്പരാഗത പാതയിലൂടെയാണ് സംഘം എത്തുക. മണര്‍കാട് കരയില്‍ നിന്ന് ശേഖരിച്ച പണം നീല പട്ടില്‍ പൊതിഞ്ഞ് കിഴിയാക്കിയാണ് ഭഗവാന് സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: