മേരിലാന്‍ഡ്: ഈ വര്‍ഷത്തെ ലോകസുന്ദരി പട്ടം പോര്‍ട്ടോ റിക്കോയുടെ സുന്ദരി സ്റ്റെഫാനി ഡെല്‍ വാല്ലേയ്ക്ക്. മേരിലാന്‍ഡ് ഒക്സോണ് യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന സൗന്ദര്യ മത്സരത്തില്‍ 117 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19കാരിയായ സ്റ്റൈഫാനി കിരീടം ചൂടിയത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ മിസ് ഡൊമിനിക്കാന് റിപ്പബ്ലിക്കും മിസ് ഇന്തോനേഷ്യയും സ്വന്തമാക്കി.
വിജയിയായി സ്റ്റെഫാനിയെ പ്രഖ്യാപിച്ചതിനു ശേഷം മുന്‍ ലോക സുന്ദരി മിരിയ ലല്ഗുനാ സ്റ്റെഫാനിയയെ കീരീടമണിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച പ്രിയ ദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
2000-ല്‍ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരി പട്ടം ഒടുവില്‍ ഇന്ത്യയിലെത്തിച്ചത്. 2008ല്‍ പാര്‍വ്വതി ഓമനക്കുട്ടന് പോയിന്റുകളുടെ വ്യത്യാസത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: