ബാലുശ്ശേരി: ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇവരുടെ ലക്ഷ്യം രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി കോഴിക്കോട് ഗ്രാമജില്ലാസമിതിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ചിറക്കല്‍കാവ് ശ്രീചാമുണ്ഠേശ്വരി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്ഷേത്രരക്ഷാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം രാഷ്ട്രീയ വിമുക്തമാക്കാനുള്ള കോടതി വിധിവരെ ഇവിടെ പൂഴ്ത്തിവെച്ചിരിക്കുകയാണ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുമ്പോള് ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വരുമാനമില്ലാത്ത ക്ഷേത്രങ്ങളും ഏറ്റെടുക്കാ#് സര്‍ക്കാര്‍ തയ്യാറാകണം. ക്ഷേത്രം പൊളിച്ച് കപ്പ നടണമെന്ന് പറഞ്ഞവരുടെ വരവ് ആത്മാര്‍ത്ഥതയോടെയല്ല. ഭക്തരെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാറും ദേവസ്വംബോര്‍ഡും ചെയ്യുന്നത്. ക്ഷേത്രമല്ല ഭണ്ഡാരമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ പുച്ഛിച്ചുതള്ളിയ യോഗയും ആയൂര്‍വേദവും ക്ഷേത്രങ്ങളുമെല്ലാം ലോകം ഇന്ന് വാരിപുണരുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാഹൂല്‍ ഈശ്വര്‍ പറഞ്ഞു. ക്ഷേത്രം നശിച്ചാല്‍ അത്രയും വിശ്വാസം നശിച്ചുവെന്ന് തിരുവിതാംകൂര്‍ കൊച്ചി മുഖ്യമന്ത്രി സി. കേശവന് പറഞ്ഞ കാലഘട്ടം മാറി പിണറായി വിജയന് വരെ ശബരിമലയിലെത്തുന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെ യര്‍മാന്‍ വാസുദേവന്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി ജില്ലാ കാര്യാലയ ഉദ്ഘാടനം സമിതി സംസ്ഥാന സെക്രട്ടറി കെ. നാരായണന്‍കുട്ടി നിര്‍വ്വഹിച്ചു. ഗുരുസ്വാമി എം.ടി. വേലുസ്വാമിയെ സമിതി സംസ്ഥാന പ്രചാര്‍പ്രമുഖ് ഉണ്ണികൃഷ്ണന് കോലേഴി ആദരിച്ചു. സമിതി ജില്ലാപ്രസിഡന്റ് സി.എന്‍. ഉണ്ണികൃഷ്ണന്, മാതൃസമിതി അധ്യ ക്ഷ കുസുമം രാമചന്ദ്രന്, സമിതി താലൂക്ക് പ്രസിഡന്റ് വിശ്വനാഥന് അഷ്വിന്, കുഞ്ഞിരാമന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എ.കെ. ബാലന് സ്വാഗതവും ശശിധരന് തിരുവോത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: