കോഴിക്കോട്: ഉത്സവാ ന്തരീക്ഷത്തില്‍ പന്നിയങ്കര മേല്‍പ്പാലം നാടിന് സമര് പ്പിച്ചു. പാലം ഗതാഗതത്തി നായി തുറന്നു കൊടുത്ത തോടെ ദേശീയപാതയില്‍ പന്നിയങ്കര റെയില്‍വെ ഗേറ്റിന് സമീപത്തെ ഗതാഗത കുരുക്കിന് പരിഹാരമാവും. പയ്യാ നക്കല്‍, മീഞന്ത ഭാഗങ്ങ ളിലേക്കുള്ള യാത്ര സുഗമമാ ക്കുന്നതിനും പാലം സഹായി ക്കും. ടി ആകൃതിയിലുള്ള പാലത്തിന് 600 മീറ്റര്‍ നീളമുണ്ട്.1997 ല്‍ 6.25 കോടി രൂപയുടെ ഭരണാനുമതി സര് ക്കാര് പാലത്തിനായി നല്കി. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി ആരംഭിയ്ക്കുന്നത് വൈകി.
2005 ല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 60 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എല്‍ ആകൃതിയിലുള്ള പാലം നിര്‍മ്മിക്കുന്നതിനായി സ്ഥലമേറ്റെടുക്കാനും തുടങ്ങി. 2012 ല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്ന് കോടി രൂപയടക്കം 40 കോടി രൂപയുടെ പുതിയ ഭരണാനുമതി നല്കി.
മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ അലൈന്മെ ന്റില്‍ വരുന്നപാലം എന്ന നിലയ്ക്ക് പാലം നിര്‍മ്മാണത്തിന് ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.
2012 ആഗസ്റ്റ് മാസത്തിലാണ് ഡിഎംആര്‍സി പദ്ധതി രേഖ സമര്‍പ്പിച്ചത്. എല്‍ ആകൃതിയില്‍ ഉണ്ടായിരുന്ന പാലം ടി ആകൃതിയിലേക്ക് ഭേദഗതി ചെയ്തത് ഡിഎംആര്‍സിയാണ്. പാലത്തിനായി 50.16 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 26 കോടി രൂപയുമടക്കം 76.16 കോടിരൂപയുടെ പദ്ധതിയാണ് ഡിഎംആര്‍സി സമര്‍പ്പിച്ചത്.
2014 ഏപ്രില്‍ മാസത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഒരു വര്‍ഷത്തിലധികം കാലതാമസം നേരിട്ടാണ് പൂര്‍ത്തിയാക്കിയത്. പാലം നിര്‍മ്മാണത്തിനായി 141 സെന്റ് ഭൂമിയാണ് വേണ്ടിയിരുന്നതെങ്കില്‍ 98 സെന്റ് ഭൂമി മാത്രമാണ് ലഭ്യമായത്. ഇതിനാല്‍ ഓവുചലുകള് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
റെയില്‍വേ സ്പാനില്‍ ഒഴികെ മറ്റൊരിടത്തും എക്സപാന്‍ഷന്‍ ജോയന്റ് ഇല്ല എന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്. പാലത്തിന് മുകളില്‍ പയ്യാനക്കല്‍ ജംഗ് ഷനും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാഫിക്സിഗ്നല്സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന് മുകളിലും സമീപ റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ റെയില്‍വേ സ്പാനിന് ഇരുവശത്തും സ്റ്റേര്കെയ്സും പദ്ധതിയിലുണ്ട്. പന്നിയങ്കര യുപിസ്കൂളിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ സ്ഥലം ഏറ്റെടുപ്പിന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് പുതിയ മൂന്നു നില കെട്ടിടം 1.54 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ചു നല്കി.
ഒമ്പത് മാസം കൊണ്ടാണ് ഡിഎംആര്‍സി ഈ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. മേല്‍പാല നിര്‍മ്മാണത്തിനായി വകയിരുത്തിയ 50.16 കോടി രൂപയില്‍ 40 കോടി രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ബാക്കി 10കോടി രൂപ ഖജനാവിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: