ചവറ: നിരവധി പേരെ വിവാഹം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കോടതി റിമാന്റ് ചെയ്ത കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശി ആലീസ് ജോര്‍ജ് എന്ന ലീലാമ്മ ജോര്‍ജി(44)നെ കൂടുതല്‍ തെളിവെടുപ്പിനായി ചവറ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ലീലാമ്മ ജോര്‍ജ് പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്ത് എത്തി. കോട്ടയം, ചെങ്ങന്നൂര്‍, കൊട്ടാരക്കര, കായംകുളം പോലീസ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് ജീവിച്ചിരിക്കെ മരിച്ചതായി ഇടവക വികാരിയുടെ പേരില്‍ വ്യാജകത്ത് തയ്യാറാക്കി വിവാഹങ്ങള്‍ ചെയ്ത് വന്‍തുകയാണ് ഇവര്‍ തട്ടിയെടുത്തത്. യുവതിക്കൊപ്പം പണം തട്ടാന്‍ ഒത്താശ ചെയ്ത കൊട്ടാരക്കര കുളക്കട സ്വദേശിയായ രാഷ്ട്രീയനേതാവിനെ പിടികൂടാന്‍ ഇതുവരെ പോലീസിനായില്ല. ഭാര്യ മരിച്ചുപോയവര്‍, ഭാര്യയുമായി പിണങ്ങിക്കഴിയുന്നവര്‍ എന്നിവരെ വിവാഹപരസ്യത്തിലൂടെ ആകര്‍ഷിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. യുവതി മുമ്പ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ച് വരുന്നതിടയില്‍ അവിടെ നിന്നും രക്ഷപെടുന്നതിന് സഹായം ചെയ്ത് കൊടുത്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ജോസ്പ്രകാശ് എന്നയാളെ മാത്രം പറ്റിച്ച് ഇവര്‍ കോടികള്‍ തട്ടിയതായാണ് വിവരം. ജോസ്പ്രകാശ് തട്ടിപ്പ് തിരിച്ചറിയുന്നതിന് മുമ്പ് മറ്റൊരാളെ വിവാഹം കഴിച്ച് ഇവര്‍ കടുകളഞ്ഞിരുന്നു. ജോസ് പ്രകാശിനെ കൂടാതെ കായംകുളം കറ്റാനം സ്വദേശി ജെറോ ഡേവിഡ്, പന്മന കൊല്ലക സ്വദേശി കെ.എം.ജോസഫ് എന്നിവരെ വിവാഹം കഴിച്ച് ഇവരില്‍ നിന്നും പണം തട്ടി. ആദ്യഭര്‍ത്താവ് അമ്പനാട്ടുകാരന്‍ ലോറന്‍സ് ബ്രിജീഷ് ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: