സൈബീരിയ: മുപ്പതു പേരുമായി പോവുകയായിരുന്ന റഷ്യന്‍ സൈനിക വിമാനം സൈബീരിയയില്‍ തകര്‍ന്നു വീണു. പ്രതിരോധസേനയുടെ ഐ.എല്‍-18 വിമാനമാണ് സൈബീരിയയിലെ യെകുതിയയില്‍ തകര്‍ന്നുവീണത്. ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 39 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാന്‍സ്കില്‍ നിന്ന് പുറപ്പെട്ട വിമാനം കിഴക്കന്‍ റഷ്യയിലെ ബുലുന്‍ ജില്ലയിലെ തിക്സിലെത്താന്‍ 30 കിലോമീറ്റര്‍ മാത്രം ദൂരമുള്ളപ്പോഴാണ് തകര്‍ന്നു വീണത്. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം മൂന്നു കക്ഷണങ്ങളായി വേര്‍പ്പെടുകയായിരുന്നു.
അപകടം നടന്ന ഉടന്‍തന്നെ റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയത്തിന്റെ മൂന്ന് എം.ഐ-8 ഹെലികോപ്റ്ററിന്റെ സഹായത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കി. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: