ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണത്തില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 597 ആയതായി എഐഎഡിഎംകെ നേതൃത്വം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന്ലക്ഷം രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഡിസംബര്‍ 11 വരെ 470 പേരാണ് മരിച്ചതെന്നായിരുന്നു നേരത്തേ പാര്‍ട്ടി അറിയിച്ചിരുന്നത്. നൂറിലധികം പേരുടെ പേരുവിവരങ്ങള്‍ കൂടി പാര്‍ട്ടി നേതൃത്വം ഇന്ന് പുറത്തുവിടുകയായിരുന്നു.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ക്കും വിരല്‍ മുറിച്ചയാള്ക്കും 50,000 രൂപ വീതം നല്‍കുമെന്ന് അണ്ണാ ഡിഎംകെ നേതൃത്വം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: