ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന് ഭട്കല് അടക്കം അഞ്ചു ഭീകരര്‍ക്ക് പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചു. യാസിന് ഭട്കല് (മൊഹമ്മദ് അഹമ്മദ് സിദ്ദിബാപ്പ), പാക്ക് ഭീകരന് സിയാ ഉര് റഹ്മാന് (വഖാസ്), അസാദുള്ള അക്തര്‍ (ഹാദി), തഹ്സീന് അക്തര്‍ (മോനു), ഐജാസ് ഷെയ്ഖ് എന്നീ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കാണ് വധശിക്ഷ.
ഇതാദ്യമായാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ശിക്ഷിക്കപ്പെടുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് സംശയത്തിനതീതമായി തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞതായി കോടതി വ്യക്തമാക്കി. അഞ്ചു പേരെ ഈ മാസം 13ന് പ്രത്യേക കോടതി കുറ്റക്കാരായി കണ്ടിരുന്നു. കേസിലെ മുഖ്യപ്രതിയും യാസിന്റെ സഹോദരനുമായ റിയാസ് ഭട്കല് ഒളിവിലാണ്. ദുബായിയിലാണെന്നാണ് സൂചന.2013 ഫ്രെബ്രുവരി 21ന് ദില്‍കുഷ്നഗറിലെ കൊണാര്‍ക്ക്, വെങ്കടാദ്രി തീയേറ്ററുകളില്‍ നടന്ന സ്ഫോടനത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 131 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും വികലാംഗരായി.
പ്രതികള്‍ ഇപ്പോള്‍ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ്. സ്ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ച് നല്‍കിയത് റിയാസാണ്. അസാദുള്ളയും സിയാ ഉര് റഹ്മാനുമാണ് മംഗലാപുരത്ത് എത്തി അത് ഏറ്റുവാങ്ങിയത്. റിയാസ് അയച്ച കുഴല്‍പ്പണമാണ് സ്ഫോടനം നടപ്പാക്കാന്‍ ഉപയോഗിച്ചത്. സ്ഫോടക വസ്തുക്കളുമായി എത്തിയ അക്തര്‍, വഖാസ് എന്നിവര്‍ക്കൊപ്പം തഹ്സീനും ഹൈദരാബാദില്‍ വച്ച് ചേര്‍ന്നു. മൂന്നുപേരും ചേര്‍ന്നാണ് ബോംബ് ഉണ്ടാക്കിയത്. രണ്ടു സൈക്കിളുകളിലാണ് ബോംബുകള്‍ വച്ചിരുന്നത്. ഫെബ്രുവരി 21നാണ് ഇവര്‍ സൈക്കിളുകളും ബോംബുകളും ദില്‍കുഷ് നഗറില്‍ എത്തിച്ചത്.
158 സാക്ഷികളെ വിസ്തരിച്ചു. 2009 ജൂണ്‍ 22ന് നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. 2007 നവംബര്‍ ഏഴിന് വാരാണസി, ഫൈസാബാദ്, ലക്നോ കോടതികളിലും 2006 ജൂലൈ 11ന് വാരാണസിയിലും 2006 ജൂലൈയില്‍ മുബൈയിലും നടന്ന സ്ഫോടനങ്ങള്‍ക്കും 2007 ആഗസ്റ്റ് 25ന് ഹൈദരാബാദിലെ ഇരട്ട സ്ഫോടനത്തിനും ഉത്തരവാദിയാണ് ഐഎം. 2008 മെയ്13ന് ജയ്പൂരിലും 2008 ജൂലൈ 26ന് അഹമ്മദാബാദിലും 2008 സപ്തംബര്‍ 13ന് ദല്‍ഹിയിലും 2010 ഫെബ്രുവരിയില്‍ പൂനെ ജര്‍മ്മന്‍ ബേക്കറിയിലും 2010 ഏപ്രില്‍ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2011 ജൂലൈ 13ന് മുംബൈയിലും സ്ഫോടനങ്ങള്‍ നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്.
സഹോദരന്മാരായ ഭീകരരാണ് റിയാസ് ഭട്കലും യാസിന് ഭട്കലും. കര്‍ണ്ണാടകത്തിലെ മംഗലാപുരത്തിനു സമീപം ഉടുപ്പി ജില്ലയിലെ ഭട്കല് സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: