റാഞ്ചി: വെളളിയാഴ്ച നിസ്കാരത്തിന് മുസ്ലീം വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഇടവേള അനുവദിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നടപടി വിവാദത്തില്‍. നിസ്കാരത്തിനായി പന്ത്രണ്ടര മുതല്‍ രണ്ട് മണി വരെയാണ് ഇടവേള അനുവദിച്ചത്.
ബിജെപി നേതാവ് നളിന്‍ കോലിയാണ് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
തിങ്കളാഴ്ച ശിവപൂജയ്ക്ക് വേണ്ടിയോ ചൊവ്വാഴ്ച ഹനുമാന് പൂജയ്ക്ക് വേണ്ടിയോ ഞായറാഴ്ച സൂര്യപൂജയ്ക്ക് വേണ്ടിയോ ഹിന്ദുക്കളും ഇടവേള ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊളളുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വോട്ടിന് വേണ്ടി റാവത്ത് സര്‍ക്കാര്‍ ഏത് അറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണിതെന്നും കോലി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: