ആലപ്പുഴ: ചെറുകിട കരാറുകാരെ ഈ മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നതിനായി കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.എന്നാല്‍ അസോസിയേഷന് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇത് 2017 മാര്‍ച്ച് വരെ മരവിപ്പിച്ചിരുന്നതാണ്.എന്നാല്‍ ഈ സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും ഇത് മൂലം നിരവധി കരാറുകാര്‍ തൊഴില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരപരിപാടികളുമായി അസോസിയേഷന് മുന്നോട്ട് പോകുമെന്നും ആദ്യപടിയായി നാളെ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിന് മുന്നിലാണ് മാര്‍ച്ചും ധര്‍ണയും നടത്തുകയെന്ന് ഭാരവാഹികളായ എ എ ജോസഫ്, ഷിബു കെ. ജോണ്‍, കെ ജി പ്രഭാകരന്, തോമസ് കളരിക്കല്‍, അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: