ശബരിമല: തീര്‍ത്ഥാടകര്‍ക്ക് മുറികള്‍ അനുവദിക്കുന്ന അക്കോമഡേഷന്‍ സെന്ററില്‍ വിജിലന്‍സ് പരിശോധന. മുറികള്‍ ഒഴിവുള്ളപ്പോള്‍ ഹൗസ്ഫുള് ബോര്‍ഡ് വച്ചതായി കണ്ടെത്തി.
ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡുകളും ഉണ്ടായിരുന്നില്ല. ഓണ്‍ലൈനായി ഇവിടെനിന്നും നൂറ് മുറികളാണ് നല്‍കിയിരുന്നത്. ബാക്കിയുള്ള മുറികള്‍ തീര്‍ത്ഥാടകര്‍ നേരിട്ടെത്തി ബുക്ക് ചെയ്യും. ഓണ്‍ലൈനായി നല്‍കേണ്ട മുറികളിലും കൂടുതല്‍ കാലിയായി കിടക്കുമ്പോഴാണ് അധികൃതര്‍ ഹൗസ്ഫുള് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ഇത് അഴിമതി നടത്താനുള്ള മുന്‍കരുതലായാണ് വിജിലന്‍സ് വിഭാഗം കാണുന്നത്.
രണ്ടുദിവസങ്ങളിലെ ഓണ്‍ലൈന്‍ ബുക്കിംഗ് സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തു. മുറികള്‍ നല്‍കുന്നത് സംബന്ധിച്ച് വ്യപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്ന മിന്നല്‍ പരിശോധന.
പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി രാധാകൃഷ്ണപിള്ള, സിഐമാരായ ജയരാജ്, മുഹമ്മദ് ഇസ്മയില്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി. ജയരാജ്, പ്രമാടം പഞ്ചായത്ത് സെക്രട്ടറി രാധാകൃ്ണന് നായര്‍ എന്നിവര്‍ അടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് റയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് 1.20ന് ആരംഭിച്ച റെയ്ഡ് 4.30നാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: