ശബരിമല: എംഎല്‍എയ്ക്ക് നേരെയും പോലീസിന്റെ അധിക്ഷേപം. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനെയാണ് ചാലക്കയത്തുവച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം അധിക്ഷേപിച്ചത്. പഴയ ടോള്ഗെയ്റ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മുന്നിനായിരുന്നു സംഭവം.
എംഎല്‍എയും സംഘവും യാത്രചെയ്ത ട്രാവലര്‍ പോലീസ് തടഞ്ഞ് വാഹനം നിലയ്ക്കലില്‍ പാര്‍ക്കുചെയ്യുന്നതിന് കൂപ്പണ്‍ നല്കി. വാഹനത്തില്‍ എംഎല്‍എയാണ് ഉള്ളതെന്നും കുറച്ചുകൂടി മുന്നോട്ട് നീക്കി പാര്‍ക്കിംഗ് സൗകര്യം തരപ്പെടുത്തി തരണമെന്നും എംഎല്‍എയുടെ ഗണ്മാന് ആവശ്യപ്പെട്ടു. എത് എംഎല്‍എ ആയാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ആക്രോശിച്ച് പോലീസ് സംഘം തട്ടിക്കയറി. തുടര്‍ന്ന് വാഹനത്തിന്റെ വാതില്‍ അനുവാദം കൂടാതെ വലിച്ചുതുറന്ന് വാഹനത്തിനുള്ളില്‍ പരിശോധനയും നടത്തി.
വാഹനത്തിനുള്ളിലെ പൊതിക്കെട്ടുകളെല്ലാം അഴിച്ച് അലങ്കോലമാക്കിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. സംഭവം സംബന്ധിച്ച് എംഎല്‍എ ഡിജിപിയോട് ഫോണില്‍ പരാതി പറഞ്ഞു. തുടര്‍ന്ന് നാട്ടില്‍ എത്തിയ ശേഷം മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മുടങ്ങാതെ ഇരുപത്തിയേഴാം തവണയാണ് താന്‍ ദര്ശനത്തിനെത്തുന്നതെന്നും ജീവിത്തതില്‍ ആദ്യമാണ് ഇത്തരത്തില്‍ അഭിമാനക്ഷതം ഉണ്ടാവുന്നതെന്നും എംഎല്‍എ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇരുപതംഗ തീര്‍ത്ഥാടക സംഘമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: