ചിറ്റൂര്‍: പ്ലാച്ചിമടയില്‍ കോള കമ്പനിക്കെതിരായി സമരം നടത്തിവരുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ബിജെപി അവസാന നിമിഷം വരെ അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പ്ലാച്ചിമടയിലെ കോള കമ്പനിക്കു മുന്നിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറിലധികം സമരക്കാര്‍ എത്തിയിരുന്നു. കേരളത്തില്‍ തങ്ങള്‍ നടത്തിവന്നിരുന്ന പല സമരങ്ങള്‍ക്കും പ്രചോദനമായിരുന്നത് പ്ലാച്ചിമടയായിരുന്നുവെന്ന് കുമ്മനം പറഞ്ഞു. സമരസമിതിക്കാരോടൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം തിരിച്ചുപോയത്.
സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍,കണ്‍വീനര്‍ കെ.ശക്തിവേല്‍, ജോ.കണ്‍വീനര്‍ സി.മുരുകന്, നേതാക്കളായ എം.ശാന്തി, കന്നിയമ്മ, ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് കുമ്മനത്തെ സ്വീകരിച്ചു. ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് കെ.ബി.രാജേഷ്, സേവാ പ്രമുഖ് എ. കൃഷ്ണന്‍കുട്ടി എന്നിവര്‍ കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: