ന്യൂയോര്‍ക്ക്: യുദ്ധ മേഖലകളില്‍ മൊത്തം 220 ദശലക്ഷം കുട്ടികളുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട്. യുഎന്നില്‍ ലെയ്ല സിറോഗി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ഇരുപത് രാജ്യങ്ങളില്‍ നിന്നായി 220 ദശലക്ഷം കുട്ടികള്‍ യുദ്ധമേഖലകളില്‍ ഉണ്ടെന്നും അതില്‍ എട്ട് അറബ് രാജ്യങ്ങളും എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വരും തലമുറയെ വലിയ രീതിയില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികള്‍ക്കെതിരായ കുറ്റക്യത്യങ്ങള്‍, ആക്രമണം തുടങ്ങിയവയാണ് കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: