ചെറുതോണി: ഓട്ടോ ഡ്രൈവറെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം വീട് അക്രമിച്ച സംഭവത്തില്‍ സഹോദരന്മാരായ രണ്ടുപേരെ പോലീസ് കോടതിയില്‍ ഹാജരാക്കി.
ഉപ്പുതോട് ചാലിസിറ്റി മാണ്ണാര്ക്കാട്ടില് ജോയി സ്റ്റിഫനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഉപ്പുതോട് ഐക്കരത്താഴത്ത് ദീപു (29), അരുണ്‍ എന്നിവരെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഓട്ടോറിക്ഷ ഓട്ടംപോയി തിരികെ വരുമ്പോള്‍ ഉപ്പുതോട് ഉദയാസിറ്റിക്കും പള്ളിക്കവലയ്ക്കും മദ്ധ്യേ ഇരുവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം ഉപ്പുതോട് ചാലിസിറ്റ്ക്ക് സമീപം വീട്ടിലെത്തി വീട് അക്രമിച്ചുവെന്ന് ജോയി സ്റ്റീഫന്‍ പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് ഇരുവരും പിന്‍വാങ്ങി.
പരിക്കേറ്റ ജോയിയെ സമീപത്തെ നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തിനിടെ കൈവശം ഉണ്ടായിരുന്ന ആറായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി ജോയി സ്റ്റീഫന്‍ പറഞ്ഞു.
കോട്ടയത്തിന് സമീപം പ്രതികളായ ഇരുവരും ജോയിസ്റ്റീഫന്റെ നേതൃത്വത്തില്‍ ജോലിക്ക് പോയിരുന്നു. ഇടക്കാലത്ത് ഇവിടെനിന്നും പറഞ്ഞയച്ചതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ജോയി സ്റ്റീഫന്‍ പറഞ്ഞു. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജര
ാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: