ആലപ്പുഴ
: മാറിമാറിവരുന്ന സര്‍ക്കാരുകളുടെ തെറ്റായ നയം മൂലമാണ് കേരളം വ്യാവസായിക ശവപ്പറമ്പ് എന്ന് ആക്ഷേപിക്കപ്പെടുന്നതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍.
സമൂലമായ മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് തുടരുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലുള്ള കേരള സ്പിന്നേഴ്സ് ഈ ദുരവസ്ഥയ്ക്ക് പുത്തന്‍ ഉദാഹരണമാണ്. വ്യവസായ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്പിന്നേഴ്സ് അടച്ചുപൂട്ടലിനെതിരെ ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ ധനകാര്യമന്ത്രിയുടെ ഓഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് വി.വി. ലാലപ്പന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്, ജില്ലാ ജോയിന്റ് സെക്രട്ടറി മണിയന് സ്വാമിച്ചിറ, ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, യൂണിയന് ജനറല്‍ സെക്രട്ടറി ജി. ചന്ദ്രമോഹനന്, മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് വി.വി. ലാലപ്പന്, ജി. ഗോപകുമാര്‍, സി. ഷാജി, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: