കോട്ടയം: നാട്ടകം പോളിടെക്നിക് ഹോസ്റ്റലിലെ ദളിത് വിദ്യാത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ യഥാര്‍ത്ഥ പ്രതികളായ എസ്എഫ്ഐപ്രവര്ത്തകരെ ദളിത് നിയമപ്രകാരം കേസെടുത്ത് നിയമത്തിനു മുന്പില് കൊണ്ടുവരികയും ഹോസ്റ്റല്‍ ഉടനടി പോലീസ് റെയ്ഡ് ചെയ്ത് തെളിവ് ശേഖരിക്കുകയും വേണമെന്ന് പട്ടികാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി. സുധീര്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാട്ടകം പോളിടെക്നിക് ഹോസ്റ്റലിലേക്ക് നടന്ന ജനകീയ റെയ്ഡ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍, ജില്ലാ സെക്രട്ടറിമാരായ എം.വി. ഉണ്ണികൃഷ്ണ്‍, കെ.പി. ഭുവനേശ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, എബിവിപി നേതാക്കളായ കൃഷ്ണരാജ്, അരുണ്‍ കെ.സി., മണികണ്ഠന്, ബിജെപി നേതാക്കളായ ബിനു ആര്. വാര്യര്‍, വി.പി. മുകേഷ്, രണരാജ്, രമേശ് കാവിമറ്റം, യുവമോര്‍ച്ച നേതാക്കളായ വി.വി. വിനയകുമാര്‍, മഹേഷ് ചന്ദ്രന്, ഗോപന് കെ.എസ്., ശരത്കുമാര് എസ്., രമ്യാകൃഷ്ണന്‍, സോബിന്‍ ലാല്‍, സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: