കളമശ്ശേരി: വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരു മാസത്തോളം ജയിലിലായിരുന്ന സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യത്തിലിറങ്ങിപ്പോള് സ്വീകരണം നല്‍കിയതില്‍ സി പി എം നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ഷം. ഒരു വിഭാഗം സക്കീര്‍ അനുകൂലികളാണ് സ്വീകരണം നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായ സക്കീറിന്റെ ജാമ്യാപേക്ഷ പല തവണ വിവിധ കോടതികളില്‍ തള്ളിയിരുന്നു.
പാര്‍ട്ടിയുടെ അനുവാദമില്ലാതെ സക്കീറിന് സ്വീകരണം കൊടുത്തതാണ് സിപിഎമ്മിന്റെ നേതാക്കളേയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. സക്കീര്‍ വിഷയത്തോടെ കളമശ്ശേരിയിലെ സിപിഎമ്മിലെ വിഭാഗീയത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. പാര്‍ട്ടിക്ക് കടുത്ത അപമാനമുണ്ടാക്കിയ കേസിലെ പ്രതിക്ക് സ്വീകരണം നല്‍കിയതോടെ കളമശ്ശേരിയിലെ സി പി എമ്മിന്റെ മുഖം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ മോശമായെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ പകരം ചുമതല ലഭിച്ച ടി.കെ. മോഹനനടക്കം പ്രമുഖ നേതാക്കളാരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തില്ല. ഏരിയ കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും സക്കീറിന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ജില്ലയിലെ പ്രമുഖ നേതാവാണ് ഇപ്പോഴും സക്കീറിനെ പിന്തുണക്കുന്നത്.
സക്കീറിന് നല്കിയ സ്വീകരണം സമൂഹ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ക്ക് ഇത്തരത്തില്‍ സ്വീകരണം നല്കുവാന് സി പി എമ്മിന് മാത്രമേ കഴിയൂ എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. അക്രമത്തേയും ഗുണ്ടായിസത്തേയും സിപിഎം അനുകൂലിക്കുന്നതിന്റെ തെളിവാണ് ഈ സ്വീകരണമെന്നും ചൂണ്ടി കാണിക്കുന്നുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: