കണ്ണൂര്‍: കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ച രതീഷിന്റെ വിയോഗം നാടിന്റെ തന്നെ തീരാ നഷ്ടമാണെന്ന് മന്ത്രി കെ.കെ.ശൈലജ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രതീഷിന്റെ മരണത്തിലൂടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായി അവര്‍ അറിയിച്ചു. മട്ടന്നൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നവരുള്ള പ്രദേശമാണ് വെള്ളിയാംപറമ്പും കൊടോളിപ്രത്തും. സമീപകാലത്തായി കൃത്യനിര്‍വഹണത്തിനിടെ ജീവന് നഷ്ടപ്പെടുന്ന ഈ പ്രദേശത്തെ മൂന്നാമത്തെ സൈനികനാണ് രതീഷ്. ഇത് ഈ പ്രദേശത്തുകാരുടെ ദുഃഖത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുവെന്നും ശൈലജ ടീച്ചര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: