മട്ടന്നൂര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക ഉദ്യോഗസ്ഥ വാഹനവ്യൂഹത്തിനു നേരെ ശനിയാഴ്ച നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി.രതീഷിന്(35) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്മെന്റില് ജമ്മു കാശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവരുടെ അന്ത്യാഞ്ജലിക്ക് ശേഷം ഇന്നലെകാലത്ത് 9.20 ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ.ഡി.അകിലേ, സൈനിക വെല്‍ഫെയര്‍ അസോസിയേഷന് പ്രതിനിധി ജോഷി ജോസ്, കണ്ണൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള പ്രത്യേക സൈനികവിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം 12.20 ഓടെ മാഹിയിലെത്തിക്കുകയും അവിടെനിന്ന് തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍, തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ആംബുലന്‍സില്‍ സൈനിക അകമ്പടിയോടെ ഉച്ചയ്ക്ക് 1.30ന് മട്ടന്നൂരില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് തുറന്ന സൈനിക വാഹനത്തില്‍ കയറ്റിയ ഭൗതികശരീരം കൊടോളിപ്രത്തെ വീടിനു സമീപം പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ രണ്ടുമണിയോടെ പൊതുദര്‍ശനത്തിനു വെച്ചു. ഇവിടെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നത്. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍, മട്ടന്നൂര്‍ എസ്ഐ എം.പി.വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാലത്തു മുതല്‍ തന്നെ കൊടോളിപ്രത്തെ പൊതുദര്‍ശന സ്ഥലം ക്രമീകരിക്കുവാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരം മൂന്നരമണിയോടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പില്‍ സംസ്കരിച്ചു. ലഫ്റ്റനെറ്റ് ജനറല്‍ വി.കെ.ആനന്ദ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സര്‍ക്കാരിനു വേണ്ടി റീത്ത് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പി.കെ.ശ്രീമതി എംപി, ഇ.പി.ജയരാജന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍, ഇരിട്ടി നഗരസഭ ചെയര്മാന് പി.പി.അശോകന്, ബിജെ.പി-ആര്‍എസ്എസ് നേതാക്കളായ പി.കെ.കൃഷ്ണദാസ്, വത്സന് തില്ലങ്കേരി, പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, പി.കെ.വേലായുധന്, ബിജു ഏളക്കുഴി, എ.വിനോദ്, എം.കെ.പ്രദീപന്, വി.ശശിധരന്, സി.ബാലഗോപാലന് മാസ്റ്റര്‍, ഗിരീഷ്, കെ.ജയപ്രകാശ്, എന്‍. ഹരിദാസ്, എ.ദാമോദരന്‍, കെ.ബാനിഷ്, പി.രാജന്, പി.കെ.അരവിന്ദാക്ഷന്, എന്‍.രതി, കെ.സജീവന്, വി.വി.ചന്ദ്രന്, സി.വി.വിജയന് മാസ്റ്റര്‍, എം.കെ. സന്തോഷ്, കെ.രജീഷ് എന്നിവരും വിവിധ കക്ഷിനേതാക്കളായ കെ.സുധാകരന്, പി.സി.വിഷ്ണുനാഥ്, എ.പി.അബ്ദുള്ളക്കുട്ടി, പി.ജയരാജന്, സതീശന് പാച്ചേനി, അബ്ദുള്‍ കരീം ചേലേരി, താജുദ്ദീന് മട്ടന്നൂര്‍, കെ.കെ.രാമചന്ദ്രന്, എം.വി.ജയരാജന്, ചന്ദ്രന് തില്ലങ്കേരി, വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ്, കെ.സുരേന്ദ്രന്, അബ്ദുറഹിമാന് കല്ലായി, അഡ്വ.സജി ജോസഫ്, അഡ്വ. റഷീദ് കവ്വായി, കെ.സി.മനോജ്, പി.പുരുഷോത്തമന്, കൃഷ്ണകുമാര്‍ കാഞ്ഞിലേരി, കെ.പി. രമേശന്, രാജേഷ് പ്രേം, വി.ആര്.ഭാസ്കരന്, ഡി.മുനീര്‍, പി.കുഞ്ഞിമുഹമ്മദ്, പള്ളിപ്രം പ്രസന്നന്, പി.വി.ചന്ദ്രന്, എം.കെ.അബ്ദുള്‍ റഹ്മാന്, പി.അബൂബക്കര്‍, സൈനികന് മനേഷ് അഴീക്കോട് എന്നിവര്‍ സൈനികന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി ധീരജവാന് ആന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. 2001 ല്‍ സൈന്യത്തില്‍ ചേര്‍ന്ന രതീഷ് കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം വാങ്ങി വരാനിരിക്കേയാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. കൊടോളിപ്രം വരുവക്കുണ്ടില്‍ പരേതനായ പി. രാഘവന് നമ്പ്യാരുടേയും സി. ഓമനയമ്മയുടേയും ഏകമകനാണ് ഇദ്ദേഹം. കുറ്റിയാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. മകന്: അഞ്ചുമാസം പ്രായമായ കാശിനാഥ്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു, സംസ്ഥാന സെക്രട്ടറി അജിതോമസ്, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: