തിരുവനന്തപുരം: സര്‍ക്കാരുമായി സിനിമാരംഗത്തെ വിവിധ സംഘടനകള്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നപരിഹാരത്തിന് കമ്മിഷനെ നിയമിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം തിയേറ്റര്‍ ഉടമകള്‍ തള്ളി. തിയേറ്റര്‍ വരുമാനം പങ്കിടുന്നതിനെ ചൊല്ലി തിയേറ്റര്‍ ഉടമകളും നിര്‍മാതക്കളും വിതരണക്കാരും പങ്കെടുത്ത ചര്‍ച്ചയാണ് അലസിപ്പിരിഞ്ഞിരിക്കുന്നത്.
തിയേറ്ററില്‍ നിന്നുള്ള വരുമാനം 50:50 എന്ന അനുപാതത്തിലാക്കണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാതെ വന്നതിനെതുടര്‍ന്നാണ് ഈ മാസം 16 മുതല്‍ മലയാള സിനിമകളുടെ റിലീസ് മുടങ്ങിക്കിടക്കുന്നത്. ചിത്രീകരണം മുടങ്ങിയാല്‍ 20 ഓളം ചിത്രങ്ങളെ ബാധിക്കുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ക്രിസ്മസ് റിലീസുകളെയും തര്‍ക്കം ബാധിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ ക്രിസ്മസ് റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: